06/10/2015

രാമായണം

                               
(ഭാരതമൊട്ടാകെ ഒരുപാട് ഭാഷ്യങ്ങളാൽ (versions) പൂത്തുലഞ്ഞു കിടക്കുന്ന ഒരു കവ്യമാണല്ലോ രാമായണം .അതിലേക്ക് ഇതാ ഞാനും ചേർക്കുന്നു എന്റേതായി ഒന്ന്...)
ഹാ പ്രാണനാഥാ, പ്രിയരാമാ...
സ്നേഹമോലും നിന്തിരുവടിയെ
ഏതുമേ അറിയാഞ്ഞപോൽ ,
ഈ വിപിനമിതിൽ ഉപേക്ഷിച്ച്,
ഏതോ രാവണനെ തേടുകയായ് മനം.
കാലം കാത്തുസൂക്ഷിച്ചൊരെൻ പാതിവൃത്യവും,
സ്നേഹരാജിയിൽ വാർത്തെടുത്ത നിൻ അംഗുലീയവും,
കളങ്ക പൂരിതമെൻ മാനസത്തിൽ
ആരുമറിയാതെ കുഴിച്ചു മൂടുമ്പോഴും,
കരുണാനിധേ...
ഒന്നുമറിയാത്തപോൽ നറുപുഞ്ചിരിച്ചിന്തുമായ്,
ഇന്നുമീ യാഗഹൂമിയിൽ,
പ്രണയ പൂർവ്വം, എൻ ചിന്തമാത്രമായ് നീ
കാത്തിരിക്കവേ,
ഏതു രാവണേച്ഛയും
മാറ്റിവെച്ച്, നിൻ
പാദപദ്മത്തിലുമ്മവെക്കുവാൻ,
ആടിയുലഞ്ഞിടുമെൻ കാമനകളെ,
ഊറ്റമേറുമീ കാനന സീമകൾക്കപ്പുറം
ആഴമിറ്റിടും കടലിന്നടിതട്ടിൽ,
ഉപ്പു ചേരാതെ, കുഴിച്ചുമൂടി ,
അഗ്നിശുദ്ധിയിൽ സ്ഫുടം ചെയ്ത,
നിത്യ പ്രണയമായ് വരുന്നു ഞാൻ, 

നിന്നിലലിയാൻ മാത്രമായ്...